summaryrefslogtreecommitdiffstats
path: root/spanish-leg.tex
blob: 282b53b0d6f2193da908761efc20f0986f62123b (plain)
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
\secstar{സ്പാനിഷ് ലെഗ്ഗോടെ യൂറോപ്യന്‍ പാദത്തിന് തുടക്കം}
\vskip 2pt

അങ്ങനെ അത്ഭുതങ്ങളൊന്നുമില്ലാതെ ഫോര്‍മുല വണ്‍ യൂറോപ്യന്‍ പാദത്തിന് തുടക്കമായി. ആദ്യന്തം 
വിരസമായ റേസിനൊടുവില്‍ റെഡ്ബുള്ളിന്റെ മാര്‍ക്ക് വെബ്ബര്‍ കരിയറിലെ മൂന്നാമത് കിരീടം നേടി. 
ടയര്‍ പരിപാലിക്കുന്നതില്‍ പിഴവു വരുത്തിയ ഹാമില്‍ട്ടന്റേയും കേടായ ബ്രേക്കുമായി മത്സരം 
പൂര്‍ത്തിയാക്കിയ റെഡ്ബുള്ളിന്റെ തന്നെ സെബാസ്റ്റ്യന്‍ വെറ്റലിന്റേയും ചിലവില്‍ ഹോം റേസില്‍ 
അലോണ്‍സോ ഫെറാരിക്കു വേണ്ടി പതിനെട്ടു പോയിന്റു നേടി.

മുന്‍ റേസുകളില്‍ തന്റെ പഴയകാലത്തിന്റെ നിഴല്‍ മാത്രമായിരുന്ന മെഴ്സിഡസിന്റെ മൈക്കല്‍ ഷൂമാക്കര്‍ 
കാറില്‍ ചെറിയ മാറ്റങ്ങളുമായി വന്ന്, താനിപ്പോഴും ഒരങ്കത്തിന് തയ്യാറാണെന്നു തെളിയിച്ചതാണ് 
വാര്‍ത്തകളില്‍ പ്രധാനം. പ്രാക്റ്റീസുകളിലും യോഗ്യതാ റൌണ്ടുകളിലും നല്ല പ്രകടനം കാഴ്ച വെച്ച ഷുമാക്കര്‍ 
നാലാമതായാണ് റേസ് അവസാനിപ്പിച്ചത്. നാലു മുന്‍ നിര ടീമുകളില്‍ മെഴ്സിഡസ് വേഗത്തിന്റെ കാര്യത്തില്‍ 
ബഹുദൂരം പിന്നിലാണെന്ന കാര്യം സ്പെയിനില്‍ വ്യക്തമായി കാണാമായിരുന്നു. ഷുമാക്കറിന്റെ 
പരിചയസമ്പത്തൊന്നുമാത്രമാണ് ജെന്‍സണ്‍ ബട്ടന്റെയും ഫെലിപെ മസ്സയുടെയും അക്രമണങ്ങളില്‍ നിന്ന് 
രക്ഷിച്ചത്. തൊട്ടുമുമ്പിലെ വേഗമേറിയ ഫെറാരിയെ നേരിടുന്നതിനു പകരം, പിന്നിലെ വേഗമേറിയ കാറുകളെ 
തടഞ്ഞ് സ്ഥാനം നിലനിര്‍ത്താന്‍ നടത്തിയ ശ്രമം വിജയം കണ്ടെന്നു പറയാം. ടീം മേറ്റ് നികോ റൊസ്ബര്‍ഗ് 
പക്ഷെ മുന്‍ റേസുകളില്‍ നിന്നും വ്യത്യസ്തമായി വളരെ മങ്ങിയ പ്രകടനമാണ് കാഴ്ചവച്ചത്. എട്ടമതായി തുടങ്ങി 
ഒരു ഘട്ടത്തില്‍ പതിനേഴാം സ്ഥാനം വരെ പോയ റൊസ്ബര്‍ഗ് പതിമൂന്നാമതായാണ് ഫിനിഷ് ചെയ്തത്. 
റൊസ്ബര്‍ഗിന് തൊട്ടതെല്ലാം പിഴച്ച വാരമാണെന്നു വേണമെങ്കില്‍ പറയാം.

റെഡ്ബുള്ളിന്റെ രണ്ടാം ടീമായ ടോറോ റോസോയുടെ സെബാസ്റ്റ്യന്‍ ബുയെമിക്കും നിര്‍ഭാഗ്യങ്ങളുടെ റേസായിരുന്നു. 
ട്രാക്കില്‍ രണ്ടു പെനാല്‍ട്ടിയും പിഴച്ച സ്ട്രാറ്റജിയും അവസാനം ഹൈഡ്രോളിക് സംവിധാനത്തിന്റെ പിഴവും, ഈ യുവ 
സ്വിസ്സ് ഡ്രൈവറുടെ മറ്റൊരു റേസ് വാരംകൂടി അലങ്കോലമാക്കി. പിന്‍ നിരയില്‍, ലോട്ടസിന്റെ ഹൈക്കി 
കൊവാലെയിനന്‍ ഗിയര്‍ ബോക്സ് പിഴവുകാരണം ട്രാക്കുകാണാതെ പിന്‍മാറിയെങ്കില്‍, ഹിസ്പാനിക് റേസിങ് ടീമിന്റെ 
ബ്രൂണോ സെന്നയുടെ (അന്തരിച്ച മുന്‍ ചാമ്പ്യന്‍ അയര്‍ട്ടന്‍ സെന്നയുടെ അനന്തിരവന്‍) കരിയറിലെ ഏറ്റവും മോശം 
റേസ് വാരാന്ത്യങ്ങളിലൊന്നായിരുന്നു സ്പെയിനിലേത്. ഒരുലാപ്പു പോലും നീണ്ടില്ല സെന്നയുടെ പോരാട്ടം. ഇന്ത്യക്കാരനും 
ടീം മേറ്റുമായ കരണ്‍ ചന്ദോക് ഇരുപത്തിയേഴാം ലാപ്പുവരെ ശ്രമിച്ചു നോക്കിയെങ്കിലും ഇരുപതാമതായി റിട്ടയര്‍ ചെയ്ത. 
വിര്‍ജിന്റെ ലുകാസ് ഡി ഗ്രാസ്സി 62 ലാപ്പുകള്‍ പൂര്‍ത്തിയാക്കിയെങ്കില്‍, വിര്‍ജിന്‍ ടീം മേറ്റ് ടിമോ ഗ്ലോക്കും ലോട്ടസിന്റെ 
യാനോ ട്രൂലിയും 63 ലാപ്പുകള്‍ പൂര്‍ത്തിയാക്കി. ആക്സിഡന്റുമൂലം റേസ് അവസാനപ്പിച്ച മക്‌ലാരന്റെ ലൂയിസ് 
ഹാമില്‍ട്ടണും സാങ്കേതിക തകരാറുമൂലം അവസാനഘട്ടത്തില്‍ റേസ് നിര്‍ത്തിയ ഫോഴ്സ് ഇന്ത്യയുടെ വിറ്റാന്‍ടോണിയോ 
ലിയൂസ്സിയും 64 ലാപ്പുകള്‍ പൂര്‍ത്തിയാക്കിയാണ് വിരമിച്ചതെന്നറിയുമ്പോഴാണ് ഇവരുടെ പ്രകടനത്തിന്റെ നിലവാരം 
വ്യക്തമാവുക.

മുന്‍ നിരയില്‍ പോരാട്ടങ്ങളൊക്കെ കുറവായിരുന്നുവെങ്കിലും, മധ്യനിരയില്‍ ചില ചെറിയ അങ്കങ്ങളൊക്കെയുണ്ടായിരുന്നു.
ഏതാണ്ട് ഒരേ വേഗതയുള്ള കാറുകളില്‍, ഫോഴ്സ് ഇന്ത്യയുടെ അഡ്രിയാന്‍ സുടിലും, റെനോയുടെ റോബര്‍ട്ട് കുബിത്സയും 
തമ്മിലായിരുന്നു പ്രധാന പോരാട്ടം. തുടക്കത്തില്‍ സോബറിന്റെ കാമുയി കൊബിയാഷിയുമായി നടന്ന ഒരു ഉരസല്‍ മൂലം 
താളം നഷ്ടപ്പെട്ട കുബിത്സ ബാക്കി റേസ് മുഴുവന്‍ സുടിലിനെ മറികടക്കാനുള്ള ശ്രമത്തിലായിരുന്നു. ഇവര്‍ക്കു പിന്നിലായി, 
വില്യംസിന്റെ റൂബന്‍ ബാരിക്കെല്ലോ, ടോറോ റോസോയുടെ ജൈമി അല്‍ഗ്യുസാരി, റെനോയുടെ വിറ്റാലി പെട്രോവ് 
എന്നിവരും കൊബിയാഷിയും അവസാന രണ്ടു പോയിന്റുകള്‍ക്കായുള്ള പോരാട്ടങ്ങളിലായിരുന്നു.

ഈ ഞായറാഴ്വയാണ് (മേയ് 16) മൊണാകൊ ഗ്രാന്‍പ്രീ. പുതിയ അപ്ഗ്രേഡുകള്‍ക്കൊന്നും സമയമില്ലാത്തതിനാല്‍, 
ടീമുകള്‍ സ്ട്രാറ്റജി പ്ലാനിങ്ങില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് സാധ്യത. ടയറുകളുടെ പരിപാലനം ഏറെ ആവശ്യമുള്ള 
ട്രാക്കാണ് മൊണാകൊയിലേതും. എങ്കിലും യോഗ്യതാ റൌണ്ടിലെ പ്രകടനവും ട്രാക്കിലെ സ്ഥിരതയുമാണ് ഇതുവരെ 
എല്ലാ റേസുകളിലും ജേതാക്കളെ നിശ്ചയിച്ചത്. റോസ് ബ്രാവ്ണും ഷുമാക്കറും പുതിയ വല്ല തന്ത്രങ്ങളുമായി ഇറങ്ങുമോ
എന്നത് കാത്തിരുന്നു കാണേണ്ടതാണ്. ആദ്യ ഏഴു ഡ്രൈവര്‍മാര്‍ക്കിടയില്‍ വെറും 21 പോയിന്റ് വ്യത്യാസവും 
(70 പോയിന്റോടെ ബട്ടണ്‍ ഒന്നാമതും, 49 പോയിന്റോടെ മസ്സ ഏഴാമതും) ആദ്യ മൂന്നു ടീമുകള്‍ തമ്മില്‍ വെറും ആറു 
പോയിന്റിന്റെയും (മക്‌ലാരന്‍ 119, ഫെറാരി 116, റെഡ്ബുള്‍ 113) മാത്രം വ്യത്യസമുള്ളത് ഇനിയും അത്ഭുതങ്ങള്‍ക്ക് 
സാധ്യതയൊരുക്കുന്നു. 24 പോയിന്റുമായി ഫോഴ്സ് ഇന്ത്യ ആറാമതാണ്.

വാല്‍ക്കഷണം: മക്‌ലാരന്റെ പ്ലാന്റില്‍ മെഴ്സിഡസ് ഉണ്ടാക്കുന്ന SLS AMG യുടെ പരസ്യത്തില്‍ ഇപ്പോള്‍ മൈക്കല്‍ 
ഷൂമാക്കറാണ്. മക്‌ലാരന്‍ പ്ലാന്റില്‍ മെഴ്സിഡസ് ഉണ്ടാക്കുന്ന അവസാനകാറാണിത്. ദശകങ്ങള്‍ക്കു ശേഷം (എന്റെ 
ഓര്‍മ്മ ശരിയാണെങ്കില്‍ മക്‌ലാരന്‍ എഫ് 1നു ശേഷം) മക്‌ലാരന്‍ വീണ്ടും റോഡ് കാറുകള്‍ നിര്‍മ്മിക്കാന്‍ 
പദ്ധതിയിട്ടിരിക്കുകയാണ്. MP4-12C എന്ന് പേരിട്ടിരിക്കുന്ന കാര്‍ 2011ല്‍ നിരത്തിലെത്തുമെന്നാണ് മക്‌ലാരന്‍ 
വൃത്തങ്ങള്‍ പറയുന്നത്.

(11 May 2010)\footnote{http://malayal.am/വിനോദം/കായികം/5473/സ്പാനിഷ്-ലെഗ്ഗോടെ-യൂറോപ്യന്‍-പാദത്തിന്-തുടക്കം}

\newpage