summaryrefslogtreecommitdiffstats
path: root/by-jawahar.tex
blob: 3c62e394c290697cb64f5844d9ed84fd27d9e8b4 (plain)
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
\newpage
\secstar{മുഖക്കുറി}
സാധാരണയായി വേണ്ടപ്പെട്ടവര്‍ വിട്ടുപോകുമ്പോഴാണ് ദുഃഖിതരാകുന്ന ബന്ധുക്കളും സുഹൃത്തുക്കളും പിരിഞ്ഞുപോയവരുടെ നന്‍മകളെയും
കഴിവുകളെയും കൂടുതലായി തിരിച്ചറിയുന്നത്. വേര്‍പിരിഞ്ഞ വ്യക്തിയുടെ സ്വഭാവത്തിലെ അസാധരണതകളും വൈരുദ്ധ്യങ്ങളും ഒരുപോലെ
ചിന്താവിഷയമാകുന്നു. അവര്‍ പൊതുസമൂഹത്തിന് നല്‍കിയ സംഭാവനകളെ ഓരോന്നായി ഓര്‍ത്തെടുക്കുന്നു. അങ്ങനെ ഒന്നാണ്
``നിരീക്ഷകന്റെ കുറിപ്പ്''. ബാക്കിവച്ചത് മുഴുമിക്കുകയും തുടര്‍ച്ച ഉണ്ടാക്കുകയും ചെയ്യുന്നതിന് ഇത്തരം പരിശ്രമങ്ങള്‍ സഹായകരമാകും.
നേരത്ത് വരികയും നേരത്തെ പോകുകയും ചെയ്യുന്നത് ജ്ഞാനികളുടെ രീതിയാണ്. ജിനേഷിന്റെ വേര്‍പിരിയലിന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു.

സൌമ്യദീപ്തമായ പെരുമാറ്റത്തിലൂടെ ആളുകളെ ആകര്‍ഷിക്കുന്ന വ്യക്തിതിത്വമായിരുന്നു ജിനേഷിന്റെത്. താന്‍ എന്താണ് ചെയ്യുന്നതെന്നും
എന്തിനുവേണ്ടയാണ് ജീവിക്കുന്നതെന്നും നല്ലതുപോലെ നിശ്ചയമുണ്ടായിരുന്നു. തനിക്ക് സമൂഹം നല്‍കിയതിലധികം തിരിച്ചുനല്‍കണമെന്ന്
വിശ്വസിക്കുകയും അതിനായി പ്രയത്നിക്കുകയും ചെയ്തു. അത് പറയുകയും അതിനായി തയ്യാറെടുക്കുകയും ചെയ്തു. അതിന്റെ സ്ഫുരണങ്ങള്‍
ജിനേഷിന്റെ കര്‍മ്മകാണ്ഡത്തിലുടനീളം ദൃശ്യവുമായിരുന്നു. അതുതന്നെയാണ് ജിനേഷിന് ഒരു വലിയ സുഹൃത്-സഹപ്രവര്‍ത്തക സംഘത്തെ
നല്‍കിയത്. മറ്റുള്ളവരുടെ ജീവിതത്തിന് കൂടുതല്‍ നിറവും മണവും നല്‍കുക എന്ന ശ്രേഷ്ഠമായ പാതയിലൂടെയാണ്  ആ ജീവിതം വെളിച്ചം വിതറിയത്.

തെളിഞ്ഞ ചിന്തയും തെളിഞ്ഞ ഭാഷയും സ്വായത്തമാക്കിയ ജിനേഷ് സ്വതന്ത്ര സോഫ്റ്റവെയറും യുണികോഡും മാത്രമല്ല പഠനവിഷയമാക്കിയത് 
പിണറായിയുടെ മക്കളുടെ വിദ്യാഭ്യാസം, ക്രിക്കറ്റ്, ദേശീയത, പണം, ഐ.പി.എല്‍, സാരി, കാറോട്ടം, ഫോര്‍മുല വണ്‍, അംബാനി, ആഫ്റ്റര്‍ 
മാച്ച് പാര്‍ട്ടി എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ വ്യാപരിക്കുകയും  പ്രതികരിക്കുകയും ചെയ്തു .വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ ഇന്റെര്നെറ്റിന്റെയും 
ബ്ലോഗിന്റെയും സാധ്യതകള്‍ ജിനേഷ് തിരിച്ചറിഞ്ഞു .  സ്പോര്‍ട്സും സാമൂഹ്യനീതിയും അദ്ദേഹത്തിന് ഒരുപോലെ വഴങ്ങുമായിരുന്നുവെന്ന് 
എഴുത്തുകളിലൂടെ വ്യക്തമാക്കി. ചിന്തകളിലും വാക്കുകളിലും ലാളിത്യം വച്ചുപുലര്‍ത്താന്‍ അദ്ദേഹം എപ്പോഴും നിഷ്ക്കര്‍ഷിച്ചിരുന്നു. 

തേച്ചുമിനുക്കിയ ചിന്തയുടെ അവതരണമാണ് ജിനേഷിന്റെ മാനസികവ്യാപാരങ്ങളായ നിരീക്ഷകന്റെ കുറിപ്പുകള്‍. അതില്‍ കാല്‍പനിക കൌമാരത്തിന്റെ 
ചപലതകള്‍ അത്രമേല്‍ ദൃശ്യമല്ല. സുശിക്ഷിതമായ ആത്മസംയമനം മിക്കപ്പോഴും കാണാം. ഒരു ശാസ്ത്രജഞന്റെ സൂക്ഷ്മതയോടെ അവധാനതയോടെ 
കാര്യങ്ങളെയും സംഭവങ്ങളെയും നിരീക്ഷിക്കുകയും സൌന്ദര്യാത്മകമായി അവ രേഖപ്പെടുത്താനും അയാള്‍ക്ക് സാധിച്ചിട്ടുണ്ട്. സമൂഹത്തിലെ 
കൊള്ളരുതായ്മകളോട് തീവ്രമായ പ്രതിഷേധം ഉള്ളിലുള്ളപ്പോഴും തികഞ്ഞ പ്രത്യാശ എഴുത്തില്‍ ദൃശ്യമാണ് . വിഷയങ്ങളിലെ വൈവിദ്ധ്യവും 
ഭാഷാപ്രയോഗവും ഭാവനാസമ്പന്നതയും ഈ കുറിപ്പുകളുടെ മുഖമുദ്രയാണ്. ജ്ഞാതരും അജ്ഞാതരുമായ വായനക്കാര്‍ക്കുമുന്നില്‍ നിരന്തരം 
വിവിധവിഷങ്ങളില്‍ പ്രതികരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലല്ലോ.

ബുദ്ധിജീവികളുടെ പതിവുപ്രതിസന്ധികള്‍ ജിനേഷിനെ ഒരിക്കലും ബാധിച്ചില്ല. സ്വതന്ത്ര സോഫ്റ്റവെയറിന്റെ അന്തസ്സത്ത ശരിയാംവണ്ണം 
ഉള്‍ക്കൊണ്ട ജിനേഷ് തന്റെ കര്‍മ്മമണ്ഡലങ്ങളുമായി അതിനെ ബന്ധിപ്പിച്ചു. പറയുന്നതുപോലെ ചെയ്യുകയും ചെയ്യുന്നതുപോലെ പറയുകയും 
ചെയ്യുക എന്നത് അപൂര്‍വ്വമായി കൊണ്ടിരിക്കുന്ന രണ്ട് ഗുണങ്ങളും ജിനേഷിന് ഒരേസമയം ഉണ്ടായിരുന്നു. വിധിയും ജീവിതവും തമ്മിലുള്ള 
ഏകപക്ഷീയമായ മത്സരത്തില്‍ തോല്‍വി ഉറപ്പാക്കിക്കഴിഞ്ഞപ്പോഴും  തന്റെ പ്രവര്‍ത്തനങ്ങള്‍ പരമാവധി തുടര്‍ന്നു.  ഈ ചെറിയ വട്ടത്തില്‍ 
ജീവിച്ചുപോകുന്നവര്‍ക്ക് തന്റെ ജീവന്റെ അടയാളങ്ങള്‍ ഭൂമിയില്‍ രേഖപ്പെടുത്തുക എന്നത് പ്രയാസകരമായ ഒന്നാണ്. എന്നാല്‍ ജിനേഷിന് 
അത് സാധിച്ചിരിക്കുന്നു. അതിന്റെ സാക്ഷ്യപത്രമാണ്‌ ഈ സമാഹാരം.

ഈ കുറിപ്പിലൂടനീളം തെളിഞ്ഞുകാണുന്നത് ജിനേഷിന്റെ ചിന്തയുടെ തെളിമയും സമഗ്രതയുമാണ്. ലളിതമാണ് വാചകങ്ങളും അതുപോലെ ഘടനയും. 
വളച്ചുകെട്ടലില്ലാത്ത പ്രയോഗങ്ങള്‍. ആഖ്യാനത്തിലെ തെളിമ. ശാസ്ത്രീയ അപഗ്രഥനം. ആധുനിക ശാസ്ത്രത്തെയും സാങ്കേതിക വിദ്യയേയും സമന്വയിപ്പിച്ച 
ചിന്തകള്‍ ഇതെല്ലാം ഈ എഴുത്തിന്റെ മുഖമുദ്രയാണ്. ജിനേഷിന്റെ എഴുത്തുകളുടെ സംയോജനത്തിന് നേതൃത്വം നല്‍കിയ എല്ലാ സുമനസ്സുകള്‍ക്കും 
നല്ലത്, നല്ലത്, നല്ലത് മാത്രം നേരുന്നു. 

\hspace*{2em}ജവഹര്‍ (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി ഹൈദരാബാദില്‍ അധ്യാപകന്‍) 
\newpage