summaryrefslogtreecommitdiffstats
diff options
context:
space:
mode:
authorPraveen Arimbrathodiyil <praveen@debian.org>2012-11-18 23:20:19 +0530
committerPraveen Arimbrathodiyil <praveen@debian.org>2012-11-18 23:20:19 +0530
commitca3af88686fc0d03743ba7a63b6ceee4f579c756 (patch)
tree64050657ee2bff5ad69643a0fe9a1a91d1f9ce7a
parent5bc15a31d24182e767289846779016f0b212cc89 (diff)
downloadlogbook-of-an-observer-ca3af88686fc0d03743ba7a63b6ceee4f579c756.tar.gz
logbook-of-an-observer-ca3af88686fc0d03743ba7a63b6ceee4f579c756.tar.xz
logbook-of-an-observer-ca3af88686fc0d03743ba7a63b6ceee4f579c756.zip
note by Jawahar added
-rw-r--r--Logbook.tex1
-rw-r--r--by-jawahar.tex41
2 files changed, 42 insertions, 0 deletions
diff --git a/Logbook.tex b/Logbook.tex
index 1a16079..8767180 100644
--- a/Logbook.tex
+++ b/Logbook.tex
@@ -77,6 +77,7 @@
\chapter{ഓര്‍മ്മയിലെ ജിനേഷ്}
+\input{by-jawahar.tex}
\input{by-sebin.tex}
\input{by-anivar.tex}
\input{by-hussain.tex}
diff --git a/by-jawahar.tex b/by-jawahar.tex
new file mode 100644
index 0000000..64b662b
--- /dev/null
+++ b/by-jawahar.tex
@@ -0,0 +1,41 @@
+\newpage
+\secstar{മുഖക്കുറി}
+സാധാരണയായി വേണ്ടപ്പെട്ടവര്‍ വിട്ടുപോകുമ്പോഴാണ് ദുഃഖിതരാകുന്ന ബന്ധുക്കളും സുഹൃത്തുക്കളും പിരിഞ്ഞുപോയവരുടെ നന്‍മകളെയും
+കഴിവുകളെയും കൂടുതലായി തിരിച്ചറിയുന്നത്. വേര്‍പിരിഞ്ഞ വ്യക്തിയുടെ സ്വഭാവത്തിലെ അസാധരണതകളും വൈരുദ്ധ്യങ്ങളും ഒരുപോലെ
+ചിന്താവിഷയമാകുന്നു. അവര്‍ പൊതുസമൂഹത്തിന് നല്‍കിയ സംഭാവനകളെ ഓരോന്നായി ഓര്‍ത്തെടുക്കുന്നു. അങ്ങനെ ഒന്നാണ്
+``നിരീക്ഷകന്റെ കുറിപ്പ്''. ബാക്കിവച്ചത് മുഴുമിക്കുകയും തുടര്‍ച്ച ഉണ്ടാക്കുകയും ചെയ്യുന്നതിന് ഇത്തരം പരിശ്രമങ്ങള്‍ സഹായകരമാകും.
+നേരത്ത് വരികയും നേരത്തെ പോകുകയും ചെയ്യുന്നത് ജ്ഞാനികളുടെ രീതിയാണ്. ജിനേഷിന്റെ വേര്‍പിരിയലിന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു.
+
+സൌമ്യദീപ്തമായ പെരുമാറ്റത്തിലൂടെ ആളുകളെ ആകര്‍ഷിക്കുന്ന വ്യക്തിതിത്വമായിരുന്നു ജിനേഷിന്റെത്. താന്‍ എന്താണ് ചെയ്യുന്നതെന്നും
+എന്തിനുവേണ്ടയാണ് ജീവിക്കുന്നതെന്നും നല്ലതുപോലെ നിശ്ചയമുണ്ടായിരുന്നു. തനിക്ക് സമൂഹം നല്‍കിയതിലധികം തിരിച്ചുനല്‍കണമെന്ന്
+വിശ്വസിക്കുകയും അതിനായി പ്രയത്നിക്കുകയും ചെയ്തു. അത് പറയുകയും അതിനായി തയ്യാറെടുക്കുകയും ചെയ്തു. അതിന്റെ സ്ഫുരണങ്ങള്‍
+ജിനേഷിന്റെ കര്‍മ്മകാണ്ഡത്തിലുടനീളം ദൃശ്യവുമായിരുന്നു. അതുതന്നെയാണ് ജിനേഷിന് ഒരു വലിയ സുഹൃത്-സഹപ്രവര്‍ത്തക സംഘത്തെ
+നല്‍കിയത്. മറ്റുള്ളവരുടെ ജീവിതത്തിന് കൂടുതല്‍ നിറവും മണവും നല്‍കുക എന്ന ശ്രേഷ്ഠമായ പാതയിലൂടെയാണ് ആ ജീവിതം വെളിച്ചം വിതറിയത്.
+
+തെളിഞ്ഞ ചിന്തയും തെളിഞ്ഞ ഭാഷയും സ്വായത്തമാക്കിയ ജിനേഷ് സ്വതന്ത്ര സോഫ്റ്റവെയറും യുണികോഡും മാത്രമല്ല പഠനവിഷയമാക്കിയത്
+പിണറായിയുടെ മക്കളുടെ വിദ്യാഭ്യാസം, ക്രിക്കറ്റ്, ദേശീയത, പണം, ഐ.പി.എല്‍, സാരി, കാറോട്ടം, ഫോര്‍മുല വണ്‍, അംബാനി, ആഫ്റ്റര്‍
+മാച്ച് പാര്‍ട്ടി എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ വ്യാപരിക്കുകയും പ്രതികരിക്കുകയും ചെയ്തു .വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ ഇന്റെര്നെറ്റിന്റെയും
+ബ്ലോഗിന്റെയും സാധ്യതകള്‍ ജിനേഷ് തിരിച്ചറിഞ്ഞു . സ്പോര്‍ട്സും സാമൂഹ്യനീതിയും അദ്ദേഹത്തിന് ഒരുപോലെ വഴങ്ങുമായിരുന്നുവെന്ന്
+എഴുത്തുകളിലൂടെ വ്യക്തമാക്കി. ചിന്തകളിലും വാക്കുകളിലും ലാളിത്യം വച്ചുപുലര്‍ത്താന്‍ അദ്ദേഹം എപ്പോഴും നിഷ്ക്കര്‍ഷിച്ചിരുന്നു.
+
+തേച്ചുമിനുക്കിയ ചിന്തയുടെ അവതരണമാണ് ജിനേഷിന്റെ മാനസികവ്യാപാരങ്ങളായ നിരീക്ഷകന്റെ കുറിപ്പുകള്‍. അതില്‍ കാല്‍പനിക കൌമാരത്തിന്റെ
+ചപലതകള്‍ അത്രമേല്‍ ദൃശ്യമല്ല. സുശിക്ഷിതമായ ആത്മസംയമനം മിക്കപ്പോഴും കാണാം. ഒരു ശാസ്ത്രജഞന്റെ സൂക്ഷ്മതയോടെ അവധാനതയോടെ
+കാര്യങ്ങളെയും സംഭവങ്ങളെയും നിരീക്ഷിക്കുകയും സൌന്ദര്യാത്മകമായി അവ രേഖപ്പെടുത്താനും അയാള്‍ക്ക് സാധിച്ചിട്ടുണ്ട്. സമൂഹത്തിലെ
+കൊള്ളരുതായ്മകളോട് തീവ്രമായ പ്രതിഷേധം ഉള്ളിലുള്ളപ്പോഴും തികഞ്ഞ പ്രത്യാശ എഴുത്തില്‍ ദൃശ്യമാണ് . വിഷയങ്ങളിലെ വൈവിദ്ധ്യവും
+ഭാഷാപ്രയോഗവും ഭാവനാസമ്പന്നതയും ഈ കുറിപ്പുകളുടെ മുഖമുദ്രയാണ്. ജ്ഞാതരും അജ്ഞാതരുമായ വായനക്കാര്‍ക്കുമുന്നില്‍ നിരന്തരം
+വിവിധവിഷങ്ങളില്‍ പ്രതികരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലല്ലോ.
+
+ബുദ്ധിജീവികളുടെ പതിവുപ്രതിസന്ധികള്‍ ജിനേഷിനെ ഒരിക്കലും ബാധിച്ചില്ല. സ്വതന്ത്ര സോഫ്റ്റവെയറിന്റെ അന്തസ്സത്ത ശരിയാംവണ്ണം
+ഉള്‍ക്കൊണ്ട ജിനേഷ് തന്റെ കര്‍മ്മമണ്ഡലങ്ങളുമായി അതിനെ ബന്ധിപ്പിച്ചു. പറയുന്നതുപോലെ ചെയ്യുകയും ചെയ്യുന്നതുപോലെ പറയുകയും
+ചെയ്യുക എന്നത് അപൂര്‍വ്വമായി കൊണ്ടിരിക്കുന്ന രണ്ട് ഗുണങ്ങളും ജിനേഷിന് ഒരേസമയം ഉണ്ടായിരുന്നു. വിധിയും ജീവിതവും തമ്മിലുള്ള
+ഏകപക്ഷീയമായ മത്സരത്തില്‍ തോല്‍വി ഉറപ്പാക്കിക്കഴിഞ്ഞപ്പോഴും തന്റെ പ്രവര്‍ത്തനങ്ങള്‍ പരമാവധി തുടര്‍ന്നു. ഈ ചെറിയ വട്ടത്തില്‍
+ജീവിച്ചുപോകുന്നവര്‍ക്ക് തന്റെ ജീവന്റെ അടയാളങ്ങള്‍ ഭൂമിയില്‍ രേഖപ്പെടുത്തുക എന്നത് പ്രയാസകരമായ ഒന്നാണ്. എന്നാല്‍ ജിനേഷിന്
+അത് സാധിച്ചിരിക്കുന്നു. അതിന്റെ സാക്ഷ്യപത്രമാണ്‌ ഈ സമാഹാരം.
+
+ഈ കുറിപ്പിലൂടനീളം തെളിഞ്ഞുകാണുന്നത് ജിനേഷിന്റെ ചിന്തയുടെ തെളിമയും സമഗ്രതയുമാണ്. ലളിതമാണ് വാചകങ്ങളും അതുപോലെ ഘടനയും.
+വളച്ചുകെട്ടലില്ലാത്ത പ്രയോഗങ്ങള്‍. ആഖ്യാനത്തിലെ തെളിമ. ശാസ്ത്രീയ അപഗ്രഥനം. ആധുനിക ശാസ്ത്രത്തെയും സാങ്കേതിക വിദ്യയേയും സമന്വയിപ്പിച്ച
+ചിന്തകള്‍ ഇതെല്ലാം ഈ എഴുത്തിന്റെ മുഖമുദ്രയാണ്. ജിനേഷിന്റെ എഴുത്തുകളുടെ സംയോജനത്തിന് നേതൃത്വം നല്‍കിയ എല്ലാ സുമനസ്സുകള്‍ക്കും
+നല്ലത്, നല്ലത്, നല്ലത് മാത്രം നേരുന്നു.
+
+ജവഹര്‍ (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി ഹൈദരാബാദില്‍ അധ്യാപകന്‍)
+\newpage